Thursday 19 September 2013

കോഴി NO 2

‘ആഹാ’ ദേ വീണ്ടും വന്നു പൂരക്കാലം.
രാവിലെ തന്‍റെ സുഹൃത്ത് വിളിച്ചു പറഞ്ഞപ്പോഴാണ് ഇന്നു പൂരത്തിനു പോകാം എന്നൊരു ഐഡിയ വന്നത്.
എന്തായാലും എന്നത്തേയും പോലെ ഒരു പണിയും ഇല്ലാതെ വീട്ടിലിരുപ്പാണല്ലോ.
അപ്പോള്‍ തന്നെ എഴുന്നേറ്റു വീട്ടില്‍ നിന്നും മൂഡില്‍ പറ്റിയ പൊടി
അവിടെ തന്നെ തട്ടി കളഞ്ഞു ഇനി പൂരപ്പറമ്പില്‍ പോയി നിരങ്ങാം.
വേഗം കണ്ണു ചിമ്മുന്ന ഒരു ഡ്രസ്സ്‌എടുത്തിട്ടു ഒരു കൂളിംഗ് ഗ്ലാസും വച്ചു
ഇരിക്കട്ടെ ഒരു ഗമയില്‍ തന്നെ പോകാം.
ഒടുവില്‍ എങ്ങനെയൊക്കെയോ തപ്പിത്തടഞ്ഞു ഒരു വിധം പൂരപ്പറമ്പിലെത്തി.
‘ശ്ശോ’ ഈ കൂളിംഗ് ഗ്ലാസ് വെക്കണ്ടായിരുന്നു എങ്കില്‍ ഒരഞ്ചുമിനിറ്റു
നേരത്തെ എത്തിയേനെ.
ഈശ്യരാ ഞാനെത്താന്‍ വൈകിയോ. ഏയ് ഇല്ല കളക്ഷനുണ്ട്.
എല്ലായിടത്തേക്കും കണ്ണൊന്നു ഓടിച്ചുനോക്കി.
‘ഒന്നും രണ്ടും പൂത്തിരി’
അതാ ഒരു മൂലയില്‍ കുറച്ചു പെണ്‍കുട്ടികള്‍ നില്‍ക്കുന്നു.
മനസ്സില്‍ അമിതാഭച്ചന്‍റെ ഒരു പഴയ പാട്ടും പാടി അവരുടെ മുന്നില്‍
കൂടി രണ്ടു വട്ടം നടന്നു.
‘ഒരു ഗുണവുമില്ലല്ലോ ദൈവമേ’
പാട്ടൊന്നു മാറ്റി പിടിക്കണോ എന്നൊര്‍ത്തിരിക്കുമ്പോള്‍
അതാ കൂട്ടത്തില്‍ ഒരുത്തി നോക്കി ചിരിക്കുന്നു.
നല്ല വെളുത്തു മെലിഞ്ഞു അത്യാവശ്യം ഉയരത്തില്‍ ഒരു മഞ്ഞ
ചുരിദാറുകാരി.
ഒരു തരത്തില്‍ ഒഴിഞ്ഞുമാറി ഞങ്ങള്‍ രണ്ടാളും വേറൊരു മൂലയില്‍ ചെന്നു
‘എന്താ പേര്’
‘രാധിക’ ‘ചേട്ടന്റെയോ’
‘എന്നെ കുട്ടന്‍ എന്ന് വിളിച്ചോളു എനിക്കതാ ഇഷ്ടം’
കിട്ടിയ സമയത്തിനുള്ളില്‍ ഞങ്ങള്‍ പരമാവധി അനുരാഗിച്ചു.
മടങ്ങുമ്പോള്‍ പൂരവും പൂരപ്പറമ്പിലെ ആളുകളും അതിന്‍റെ വഴിക്ക്
പോയിരുന്നു.
അങ്ങനെ എനിക്കും കിട്ടി സ്നേഹിക്കാന്‍ ഒരു മണ്ടിപാറുവിനെ
സന്തോഷത്തോടെ ഞാനും എന്‍റെ വഴിക്കുപോയി.
കൂളിംഗ് ഗ്ലാസ് ഊരി കയ്യില്‍ വെച്ചേക്കാം
ഇനി തട്ടിതടഞ്ഞ് വീണു ഉള്ള ഗ്ലാമര്‍ കളയേണ്ട.
ഒടുവില്‍ വീട്ടിലെത്തി ഒരു കുളിയും പാസാക്കി അവളെകുറിച്ചുള്ള
ഓര്‍മയുമായ് അട്ടം നോക്കി കിടന്ന് ഒരു വിധത്തില്‍ നേരം കൂവി വെളുപ്പിച്ചു.
‘ഡാഡി മമ്മി വീട്ടില്‍ ഇല്ല തടൈ പോടാന്‍ ആരുംമില്ല’
അമ്പലത്തില്‍ ഇപ്പോള്‍ തമിള്‍ പാട്ടാണോ വെക്കുന്നെ.
വേഗം തലയില്‍ നിന്നും പുതപ്പു മാറ്റി എഴുന്നേറ്റു.
‘ഓ’ റിംഗ് ടോണായിരുന്നോ.
നോക്കിയപ്പോള്‍ രാധിക
‘എന്താ ചേട്ടാ എത്ര നേരമായ് ഞാന്‍ വിളിക്കുന്നു എവിടെയായിരുന്നു’
‘സോറി മുത്തേ ഞാന്‍ യോഗ ചെയ്യുകയായിരുന്നു’
‘യോഗയോ?’
‘അതേ നിദ്രാസനം’
‘ചേട്ടാ നമുക്കൊന്നു കറങ്ങാന്‍ പോയാലോ’
‘അതിനെന്താ ഞാന്‍ റെഡി’
എന്‍റെ കര്‍ത്താവേ ഇനി ഇതിനുള്ള കാശ്‌ ഞാനെവിടെ നിന്ന് അടിച്ചുമാറ്റും.
സമയം കളയാതെ വേഗം അവള്‍ പറഞ്ഞ റസ്റ്റോറന്റിലേക്ക്‌ വച്ച്പിടിച്ചു.
‘ഓ’ അവള്‍ നേരത്തെ തന്നെ വന്നു സ്ഥലം പിടിച്ചിട്ടുണ്ടല്ലൊ.
‘ചേട്ടാ എനിക്കു ഭയങ്കര വിശപ്പ്‌ നമുക്ക് എന്തെങ്കിലും കഴിച്ചാലോ’
‘അതിനെന്താ നിനക്കു ഭക്ഷണം വാങ്ങിതരേണ്ടത്‌ എന്‍റെ കടമയല്ലേ’
ഇനിയും വൈകിയാല്‍ റസ്റ്റോറന്റിലെ ബിരിയാണി കഴിഞ്ഞാലോ എന്ന
ആക്രാന്തത്താല്‍ അവള്‍ വിളിച്ചു പറഞ്ഞു.
‘രണ്ടു ചിക്കന്‍ ബിരിയാണി’

ഈശ്യരാ ചിക്കന്‍ ബിരിയാണിയോ
കാലത്തു തന്നെ ബിരിയാണി കഴിക്കാന്‍ ഇവളെന്താ പട്ടിണി കിടക്കുകയായിരുന്നോ എന്നാലോചിക്കുമ്പോഴേക്കും ബിരിയാണി എത്തി.
പ്ലേറ്റിലെ ചിക്കന്‍കാല്‍ എന്‍റെ പോക്കറ്റിലേക്കു നോക്കി ചിരിച്ചു.
കര്‍ത്താവേ ഇന്നിവള്‍ക്ക് വയറിളക്കം വരണേ
രണ്ടു ദിവസ്സത്തെക്ക് സമാധാനം കിട്ടുമല്ലോ.
‘ഇനിയെന്താ മോളെ പരിപാടി നമുക്ക് പാര്‍ക്കില്‍ പോയി
കുറച്ചുനേരം ഇരുന്നാലോ?’
‘അയ്യോ ചേട്ടാ ഞാനിപ്പോഴാ ഒരു കാര്യം ഓര്‍ത്തത് എനിക്കു വേഗം പോണം’
‘എന്‍റെ അമ്മായിയെ പ്രസവിക്കാന്‍ ഹോസ്പിറ്റലില്‍ കൊണ്ടു പോയേക്കുവാ’  
ഇവളെന്റെ ബിരിയാണി തിന്നാന്‍ വേണ്ടിയാണോ കാലത്തു തന്നെ
വീട്ടില്‍ നിന്നും കുറ്റിയും പറിച്ച്പോന്നത്.
‘ഞാനും വരണോ?’
‘ഏയ്‌ വേണ്ട ഞാന്‍ പൊക്കോളാം’
‘എന്നാല്‍ ശരി’
അവളുടെ അമ്മാവനെ ഇപ്പോള്‍ കയ്യില്‍ കിട്ടിയാല്‍ തല്ലി കയ്യും കാലും
ഒടിക്കാനുള്ള ദേഷ്യം വന്നെങ്കിലും അത് പുറമേ കാണിക്കാതെ പറഞ്ഞു
‘നാളെയും വരണം’
ഒരു മാസം കഴിഞ്ഞു പോയത് അവള്‍ക്കു വേണ്ടി ചിലവാക്കിയ കാശ്‌
കണക്കുകൂട്ടി നോക്കുമ്പോഴാണ് ഞാനറിഞ്ഞത്.
‘നമ്മുക്ക് ഇങ്ങനെ നടന്നാല്‍ മതിയോ മോളെ എന്തെങ്കിലും ഉടന്‍ തീരുമാനിക്കെണ്ടേ?’
ഞാനെന്തോ അനാവശ്യം പറഞ്ഞതു പോലെ അവള്‍ പെട്ടെന്ന് ഞെട്ടി.
‘എന്തു തീരുമാനിക്കാന്‍?’
‘നമുക്ക് നാളെ ഒളിച്ചോടിയാലോ?’
‘നമുക്കോ?’
‘അല്ലാതെപിന്നെ എനിക്കെന്‍റെ അയലോക്കത്തെ ചേച്ചിയെ അടിച്ചോണ്ടു
പോവാന്‍ പറ്റില്ലല്ലോ?’
അവളുടെ മുന്നിലിരിക്കുന്ന ചിക്കന്‍കാല്‍ കൊണ്ട് എന്‍റെ ഹൃദയത്തില്‍
കൃത്യം നടുവില്‍ നടുവില്‍ തന്നെ കുത്തികൊണ്ട് അവള്‍ പറഞ്ഞു.
‘അതിന് നമ്മള്‍ തമ്മില്‍ പ്രേമമാണെന്ന് ആരാ പറഞ്ഞേ?’
റസ്റ്റോറന്റിലെ മേല്‍കൂര തന്‍റെ മുകളില്‍ ഇടിഞ്ഞു വീഴുന്ന പോലെ.
‘രാധികേ’
ഞാന്‍ ദയനീയമായ് വിളിച്ചു.
‘പിന്നെന്തിനാ നീ എന്‍റെ കൂടെ ഇത്രയും കാലം നടന്നത്?’
‘പ്രേമമുണ്ടെങ്കില്‍ മാത്രമേ ഒരാണും പെണ്ണും ഒരുമിച്ചു നടക്കു?’
‘നീ എന്‍റെ നല്ല ഒരു ഫ്രണ്ടല്ലെ?’
‘ആ പിന്നെ ഒരാഴ്ച്ച കഴിഞ്ഞാല്‍ എന്‍റെ എന്‍ഗേജ്‌മെന്റാ കേട്ടോ
നേരത്തെ വരണം’

അവള്‍ പോയതിലല്ല എനിക്കു വിഷമം വന്നത്.
ഈ ആര്‍ത്തി പണ്ടാരത്തിനു വേണ്ടി ഒരു മാസം ചിലവാക്കിയ എന്‍റെ
പതിനായിരം രൂപ സ്വാഹ.
“പ്രാണനാഥന്‍ എനിക്കു നല്കിയ പരമാനന്തരസത്തേ"
അവളുടെ മൊബൈല്‍ ശബ്ദിച്ചു.
പ്രാണനാഥന്‍ കാമുകിക്കു കൊടുത്ത പരമാനന്തം എന്താണെന്ന് അന്നാണ് എനിക്കു മനസ്സിലായത്‌.
പതിയായിരം രൂപ.
‘മിണ്ടല്ലെ കുട്ടാ എന്‍റെ അച്ഛനാ’
പക്ഷെ മൊബൈല്‍ സ്ക്രീനില്‍ എനിക്കു വായിക്കാന്‍ കഴിഞ്ഞത്

“കോഴി” no2 എന്നായിരുന്നു 

No comments:

Post a Comment